
തിരുവനന്തപുരംസ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായ വിദ്യാർത്ഥികൾക്ക് ഈ ഓണത്തിന് നാല് കിലോഗ്രാം അരി വീതം വിതരണം ചെയ്യും. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
അരി വിതരണം ചെയ്യാനുള്ള ചുമതല സിവിൽ സപ്ലൈസ് കോർപ്പറേഷനെ (സപ്ലൈക്കോ) ഏൽപ്പിച്ചിട്ടുണ്ട്. സപ്ലൈക്കോയുടെ കൈവശമുള്ള സ്റ്റോക്കിൽ നിന്നാണ് അരി നൽകുക. അരി നേരിട്ട് സ്കൂളുകളിൽ എത്തിച്ചുനൽകുന്നതിന് നിലവിലെ കൂലിക്ക് പുറമെ കിലോ ഗ്രാമിന് 50 പൈസ അധികം നൽകാനും സർക്കാർ തീരുമാനിച്ചു.
കൂടാതെ, ഏതെങ്കിലും ജില്ലയിൽ സ്റ്റോക്ക് കുറവുണ്ടെങ്കിൽ സമീപ ജില്ലകളിൽ നിന്ന് അരി എത്തിച്ച് വിതരണം സുഗമമാക്കാൻ സപ്ലൈക്കോയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനു വരുന്ന അധിക ചെലവ് നിലവിലെ കടത്തുകൂലി നിരക്കിൽ തന്നെ വഹിക്കാവുന്നതാണെന്നും അറിയിച്ചു.