മലപ്പുറം : കൊടകര കുഴൽപ്പണ കേസിൽ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നിർണായക വെളിപ്പെടുത്തൽ നടത്തി. സതീഷിന്റെ ആദ്യ മൊഴി എല്ലാം നിഷേധിച്ചുകൊണ്ടുള്ളതാണ്. പുറത്തുവന്നത് 2021 മെയ് 31ന് നല്‍കിയ മൊഴിയാണ്. ആദ്യ മൊഴിയില്‍ സതീഷ് പറയുന്നത് കുഴല്‍പ്പണത്തെ കുറിച്ച് അറിയില്ലെന്നാണ്.
കുഴല്‍പ്പണകേസില്‍ പ്രതി ചേർക്കപ്പെട്ട ധര്‍മ്മരാജനെ അറിയാമെന്നും സതീഷ് സമ്മതിക്കുന്നുണ്ട്. ജില്ലാ ട്രഷറുടെ നിര്‍ദേശം അനുസരിച്ചാണ് ധര്‍മ്മരാജന് മുറിയെടുത്ത് നല്‍കിയത്. ഓഫീസില്‍ വന്ന് കണ്ടിട്ടുള്ള പരിചയം മാത്രമാണുള്ളത്. ഓഫീസില്‍ എത്തിയ പാഴ്സലിനെ കുറിച്ച് അറിയുകയില്ല
രണ്ടാം തീയതി ധര്‍മ്മരാജനെ കണ്ടിട്ടില്ല. മൊഴിയിലുള്ളത് രണ്ടാം തീയതി കവര്‍ച്ച ചെയ്യപ്പെട്ട പണം ബിജെപി ഇലക്ഷന്‍ ഫണ്ടാണെന്ന് തനിക്കറിയില്ലെന്നാണ്. 6.3 കോടി രൂപ രാത്രി ഓഫീസില്‍ വന്ന കാര്യവും അറിയില്ല. പിക്കപ്പ് വാനില്‍ നിന്ന് ചാക്ക് ഇറക്കുന്നത് കണ്ടിട്ടുമില്ല.
മാധ്യമവാര്‍ത്ത കണ്ടാണ് കാറും പണവും പോയ വിവരം അറിയുന്നത്. ആരും തന്നോട് ഒരു കാര്യവും പറഞ്ഞിട്ടില്ല. തിരൂര്‍ സതീഷ് ആദ്യം നല്‍കിയ മൊഴിയില്‍ പറയുന്നത് ഇലക്ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ തനിക്ക് റോളില്ലെന്നാണ്.