തിരുവനന്തപുരം: കല്ലാട്ടുമുക്ക് ഓക്സ്ഫഡ് സ്കൂളിലെ അദ്ധ്യാപികയ്ക്കെതിരെ കേസെടുത്തു,കൂടാതെ അദ്ധ്യാപികയെ സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ അറിയിച്ചു. ഉച്ചയ്ക്ക് ടോയ്ലറ്റിൽ പോയതിന് വഴക്ക് പറഞ്ഞ ശേഷം കുഞ്ഞിനെ ഉപദ്രവിക്കുകയായിരുന്നുവെന്ന് വീട്ടുകാർ ആരോപിക്കുന്നു. മുത്തശ്ശി ഉടുപ്പൂരി പരിശോധിച്ച് നോക്കിയപ്പോൾ സ്വകാര്യഭാഗത്ത് നുള്ളി മുറിവേൽപിച്ച പാട് കാണുകയായിരുന്നു.
തുടർന്ന് ജോലിക്ക് പോയിരുന്ന കുട്ടിയുടെ അമ്മയെ വിളിച്ച് രാവിലെ കുളിപ്പിച്ചപ്പോൾ എന്തെങ്കിലും മുറിവ് ശ്രദ്ധിച്ചിരുന്നോ എന്ന് മുത്തശ്ശി ചോദിച്ചു. അങ്ങനെയൊന്നും കണ്ടില്ലെന്ന് അമ്മ പറഞ്ഞതോടെ മുത്തശ്ശി കുട്ടിയുമായി സ്കൂളിലെത്തി വിവരം തിരക്കുകയായിരുന്നു.ഇന്ന് രാവിലെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. ഫോർട്ട് പൊലീസാണ് അദ്ധ്യാപികയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.സിസിടിവി പരിശോധനയിൽ അദ്ധ്യാപിക കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന് വീട്ടുകാർ പറയുന്നു. പിന്നാലെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.