
തൃശൂർ: റോഡിലെ കുഴികൾ കൊന്നുകളഞ്ഞു തൃശൂരിൽ യുവാവിന് ദാരുണാന്ത്യം.തൃശൂർ അയ്യന്തോളിൽ ബൈക്ക് യാത്രക്കാരനായ യുവാവ് സ്വകാര്യ ബസിനിടയിൽപ്പെട്ട് മരിച്ചു. ലാലൂർ എൽത്തുരുത്ത് സ്വദേശി ആയ ആബേൽ ചാക്കോയാണ് മരിച്ചത്. യുവാവ് ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിക്കുകയായിരുന്നു. മരിച്ച ആബേൽ ബാങ്ക് ജീവനക്കാരനാണ്.
ബൈക്ക് വെട്ടിച്ചതോടെ ബസിടിച്ചു കയറുകയായിരുന്നു. ബസിനടിയിൽ പെട്ടാണ് മരണം. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ ആരോപിച്ചു. ബസുകളുടെ അമിത വേഗതയും റോഡിലെ കുഴിയുമാണ് അപകടകാരണമെന്നാരോപിച്ച് നാട്ടുകാർ റോഡ് തടഞ്ഞ് പ്രതിഷേധിച്ചു. കൗൺസിലർ മെഫി ഡെൻസന്റെ നേതൃത്വത്തിലാണ് നാട്ടുകാർ ബസുകൾ തടഞ്ഞ് പ്രതിഷേധിക്കുന്നത്.
ബസുകളുടെ മത്സരയോട്ടമാണ് അപകടമുണ്ടാക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു കഴിഞ്ഞ മാസം മുമ്ബ് അമ്മയുമായി ക്ഷേത്രത്തിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന യുവാവും അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചപ്പോൾ പിന്നാലെയെത്തിയ ബസ് ഇടിച്ചുകയറുകയായിരുന്നു.
പൂങ്കുന്നം സ്വദേശി വിഷ്ണുദത്താണ് മരിച്ചത്. കൃത്യമായി മെയ്ന്റനൻസ് ഇല്ലാത്ത റോഡുകൾ ഇതിനു മുൻപും നിരവധി അപകടങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്. അതുപോലെതന്നെ മത്സരയോട്ടം നടത്തുന്ന പ്രൈവറ്റ് ബസ്സുകളും ഈയിടെ ആയിട്ട് നിരവധി അപകടങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്.