
ഈറോഡ്: 55 വർഷങ്ങൾക്ക് മുൻപ് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ ക്ഷേത്രഭണ്ഡാരത്തിൽ 10,000 രൂപയും മാപ്പപേക്ഷിച്ചുകൊണ്ടുള്ള കുറിപ്പും നിക്ഷേപിച്ച് ഒരു ഭക്തൻ.ഈറോഡിലെ ചെല്ലാണ്ഡി അമ്മൻ ക്ഷേത്രത്തിലാണ് ഭക്തൻ രഹസ്യമായി ഈ തുക എത്തിച്ചത്.
1970ൽ ക്ഷേത്രപരിസരത്ത് നിന്ന് 2 രൂപ എടുത്തതിലുള്ള കുറ്റബോധമാണ് ഇത്രയും വലിയ തുക കാണിക്കയായി നൽകാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.വെള്ളിയാഴ്ച ക്ഷേത്ര ഭണ്ഡാരത്തിൽ നിന്ന് പണവും അതിനോടൊപ്പമുള്ള കുറിപ്പും ക്ഷേത്ര ഭാരവാഹികൾ കണ്ടെത്തുകയായിരുന്നു.
‘അന്ന് ഉടമയെ തിരികെ ഏൽപ്പിക്കാൻ കഴിയാത്തതിനാൽ ഞാൻ പണം എടുത്തു. ഇപ്പോൾ, 55 വർഷങ്ങൾക്ക് ശേഷം, ഞാൻ അത് ക്ഷേത്രത്തിലേക്ക് തിരികെ നൽകിയിരിക്കുന്നു. ഞാൻ കണ്ടെത്തിയ 2 രൂപയ്ക്ക് പകരമായി 10,000 രൂപ സംഭാവന ചെയ്യുന്നു’
ഇങ്ങനെയാണ് ഭക്തൻ കുറിപ്പിൽ എഴുതിയിരുന്നത്.കത്ത് എഴുതിയ വ്യക്തിയുടെ പേരും വിലാസവും കുറിപ്പിലുണ്ടായിരുന്നില്ലെന്ന് എച്ച്ആർ&സിഇ ഈറോഡ് ജില്ലാ ജോയിന്‍റ് കമ്മീഷണർ എ ടി പരംജ്യോതി പറഞ്ഞു.