കോഴിക്കോട്: മാസപ്പടി വിവാദക്കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനില്‍ നിന്ന് എസ്‌എഫ്‌ഐ ഒ മൊഴിയെടുത്തതില്‍ പ്രതികരണവുമായി ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസ്.ആരോപണങ്ങള്‍ തെറ്റാണെന്നും അന്വേഷണസംഘം മൊഴി ശേഖരിച്ചതില്‍ പുതുമയില്ലെന്നും മന്ത്രി വ്യക്തമാക്കി.
‘ഇത്തരത്തില്‍ ഒരു കാര്യം വരുമ്ബോള്‍ അതിന്റെ എല്ലാ കാര്യങ്ങളും നേരിട്ട് തന്നെ പോകുമെന്ന് മുൻപ് തന്നെ പറഞ്ഞിട്ടുള്ളതാണ്. തൃശൂർ സീറ്റിനുവേണ്ടി കോംപ്രമൈസുകള്‍ നടന്നെന്ന് പോലും ഇക്കാര്യത്തില്‍ പ്രചരണം നടന്നിരുന്നില്ലേ? പല കാര്യങ്ങളിലും ബിജെപിയും ആർഎസ്‌എസുമായി മുഖ്യമന്ത്രി കോംപ്രമൈസ് നടത്തുന്നുവെന്ന് പ്രചരിപ്പിച്ചിരുന്നില്ലേ? ഇതിനപ്പുറം ഒന്നും പറയാനില്ല. ആരോപണങ്ങള്‍ പ്രചരിപ്പിച്ചവർക്കെല്ലാം ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്ന് ജനങ്ങള്‍ മനസിലാകും. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വശങ്ങളെല്ലാം മുൻപ് തന്നെ പറഞ്ഞിട്ടുളളതാണ്’- റിയാസ് പറഞ്ഞു.
അതേസമയം, എസ്‌എഫ്‌ഐഒ വീണാ വിജയന്റെ മൊഴി രേഖപ്പെടുത്തിയതില്‍ പ്രതികരണവുമായി പരാതിക്കാരനും അഭിഭാഷകനുമായ ഷോണ്‍ ജോർജും രംഗത്തെത്തി. കേസുമായി മുന്നോട്ട് പോകുന്നത് നന്നായി ഗൃഹപാഠം ചെയ്തിട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഈ കേസ് എവിടെയെത്തുമെന്നതിന്റെ നല്ല ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് കേസ് ഫയല്‍ ചെയ്തതത് എസ്‌എഫ്‌ഐഒ അന്വേഷണം ആവശ്യപ്പെടുമ്ബോള്‍ തന്നെ ശുഭ പ്രതീക്ഷയായിരുന്നു.
വീണാ വിജയൻ ഒരു ഫാക്ടർ അല്ല. വീണയുടേത് ഒരു കറക്കുകമ്ബനിയാണ്. മുഖ്യമന്ത്രിയുടെ മകള്‍, റിയാസിന്റെ ഭാര്യ എന്ന നിലയിലാണ് പണമിടപാട് നടന്നത് . മുഖ്യമന്ത്രിയിലേക്കും അന്വേഷണം വന്നേക്കാം.