Banner Ads

ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ ഖലിസ്ഥാന്‍ വാദികളെ കൂട്ടുപിടിച്ച് യുഎസ്

പല രീതികളില്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ ഖലിസ്ഥാന്‍ വാദികളെ കൂട്ടുപിടിച്ചുകൊണ്ടുള്ള യുഎസ് തന്ത്രത്തിന് മറുപടി കൊടുക്കാന്‍ ഇന്ത്യ ഒരുങ്ങുകയാണോ? ചൈനയുമായുള്ള ശത്രുതയ്‌ക്ക് അയവ് വരുത്തിയും കൂടെക്കൂടെ റഷ്യന്‍ നേതാവായ പുടിനുമായി കൂടിക്കാഴ്ച നടത്തിയും യഥാർത്ഥത്തിൽ മോദി യുഎസിന് ഒരു പരോക്ഷ സന്ദേശം നല്‍കുകയാണോ?  തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഇപ്പോൾ നിലനിൽക്കുന്നത്.

ഇന്ത്യക്ക് തടസം നിന്നാൽ ഇന്ത്യയും തടസം സൃഷ്ടിക്കുമെന്ന എന്ന വലിയ സന്ദേശമാണോ മോദി സര്‍ക്കാര്‍ ഇതിലൂടെയെല്ലാം നല്‍കുന്നതെന്നണ് ഇപ്പോൾ ഉയരുന്ന സംശയങ്ങൾ. ഖലിസ്ഥാന്‍ വാദികളിലൂടെ ഇന്ത്യയെ വെല്ലുവിളിക്കുന്ന യുഎസിന്റെ തന്ത്രം കഴിഞ്ഞ കുറച്ചുനാളുകളായി നിലനില്കുനുണ്ട്.

ഇന്ത്യയുടെ യാത്രാവിമാനങ്ങള്‍ക്കെതിരെ വരെ ഭീഷണി മുഴക്കുന്ന ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുനെ യുഎസില്‍ വധിക്കാന്‍ ശ്രമിച്ചത് ഇന്ത്യയുടെ ഇന്‍റലിജന്‍സ് ഏജന്‍സിയുടെ അറിവോടെയാണെന്ന ആരോപണം യുഎസ് ശക്തമായി ഉയര്‍ത്തുന്നത്തിനു പിന്നിൽ ഇന്ത്യയെ പ്രതിരോധത്തിലാക്കാനാണെന്നത് ഒരു സംശയവുമില്ല.

മാത്രമല്ല എന്തിനാണ് ഇന്ത്യയുടെ താല്‍പര്യങ്ങളെ ഹനിക്കാന്‍ ആയി നില കൊള്ളുന്ന ഒരു ഖലിസ്ഥാന്‍ തീവ്രവാദിക്ക് യുഎസ് ഇത്രയും പിന്തുണ നൽകുന്നത് എന്തിനാണെന്ന ചോദ്യം വളരെ വലിയ ആശങ്കയാണ് സൃഷ്ട്ടിക്കുന്നത്.

മൂന്നാം ലോകരാജ്യങ്ങളിലെ ശക്തമായ സര്‍ക്കാരുകളെ അട്ടിമറിച്ച് പാവ സര്‍ക്കാരുകളെ അധികാരത്തിലേറ്റുന്ന യുഎസ് തന്ത്രം ലോക രാജ്യങ്ങൾ എല്ലാം തന്നെ കണ്ടതാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി അമേരിക്കയുടെ താല്പരിയത്തിനു വഴങ്ങാത്ത ഷേഖ് ഹസീനയുടെ ഭരണത്തെ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെയുള്ള വിദ്യാര്‍ത്ഥി കലാപത്തിലൂടെ വലിച്ചെറിഞ്ഞത് പറയാൻ കഴിയും.

ഇവയിലൂടെയെല്ലാം മറ്റൊരു തന്ത്രം തന്നെയാണ് മോദി സര്‍ക്കാരിനെ ഖലിസ്ഥാനുമായി ഏറ്റുമുട്ടിക്കുന്ന പുതിയ സംഭവവികാസങ്ങള്‍? എന്ന് തന്നെ പറയാം. യാതൊരു തെളിവും ഇല്ലാതെയാണ് കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ഉള്‍പ്പെടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഖലിസ്ഥാന്‍ തീവ്രവാദിയായ നിജ്ജാര്‍ കാനഡയില്‍ വധിക്കപ്പെട്ടതിന് ബന്ധമുണ്ടെന്ന് കാനഡ ആരോപിച്ചത്, ഈ ആരോപണം കാനഡ ഉയർത്തിയത് യുഎസിന്റെ ബലത്തിലാണെന്ന് വ്യക്തമാണ്.

ഇന്ത്യയുടെ അഖണ്ഡതയെ തകര്‍ക്കാനായി ശ്രമിക്കുന്ന ഒരു തീവ്രവാദസംഘടനയായ ഖലിസ്ഥാനെയും കാനഡയിലും യുഎസിലും ഉള്ള ഖലിസ്ഥാന്‍ വാദികളെയും എന്ത് ഉദ്ദേശ്യത്തോടെയാണ് യുഎസും കാനഡയും പിന്തുണയ്‌ക്കുന്നത് എന്നതിൽ യാതൊരു വ്യക്തതയുമില്ല.  കടുത്ത ഖലിസ്ഥാന്‍ വാദിയായ നിജ്ജാര്‍ ഇന്ത്യ വിചാരണ ചെയ്യാന്‍ ആവശ്യപ്പെടുന്ന കുറ്റവാളിയാണ് എന്നത് ശ്രദ്ദേയമാണ്.

ഇന്ത്യയിലെ ശക്തമായ ഭരണത്തെ ദുര്‍ബലപ്പെടുത്തുക എന്നല്ലാതെ അതിന് പിന്നില്‍ മറ്റൊരു ലക്ഷ്യവുമില്ല എന്നതാണ് യാഥാർഥ്യം. കാനഡയുടെയും യുഎസിന്റെയും പിന്തുണയുണ്ടെന്ന ബലത്തിൽ ഹിംസാത്മകമായാ പ്രവർത്തനങ്ങളാണ് ഖലിസ്ഥാന്‍ ക്യാമ്പുകൾ നടതുന്നത്.  കൂടെക്കൂടെയുള്ള വിമാനങ്ങള്‍ക്കെതിരെയുള്ള ബോംബ് ഭീഷണികള്‍ക്ക് പിന്നിലും ഈ ഖലിസ്ഥാന്‍ പങ്ക് ഉണ്ടോയെന്ന് സംശയവും നിലനില്കുനുണ്ട്.

ഇതോടെയാണ് യുക്രയ്‌നെ യുദ്ധസാഹചര്യത്തില്‍ ചൈനയോടുള്ള ശത്രുതയില്‍ ഇളവ് വരുത്തി സൗഹൃദത്തിന്റെ സൂചനകള്‍ നല്‍കി ഇന്ത്യ മുന്നേറുന്നതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ടോ എന്ന ചോദ്യത്തിനു ഈ സാഹചര്യത്തിൽ ഏറെ പ്രസക്തിയാവുന്നത്. അതുപോലെ റഷ്യയുടെ വ്ളാഡിമിര്‍ പുടിനുമായുള്ള മോദിയുടെ സൗഹൃദവും യുഎസിന് ഉള്ള താക്കീതാകാം എന്നണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *