തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടില്‍ കവര്‍ച്ച,രക്ഷപ്പെട്ട പ്രതികള്‍ പശ്ചിമബംഗാളില്‍ വച്ച് പിടിയിൽ.പ്രതികള്‍ ബംഗാളിലെ ഖരക്പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് പിടിയിലായത്.ഭട്ടി വിക്രമാര്‍ക മല്ലുവിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന് സംസ്ഥാനം വിടാൻ നിൽക്കവനെയാണ് ഇരുവരും പോലീസ്ന്റെ പിടിയിൽ ആയത്.ബിഹാര്‍ സ്വദേശികളായ റോഷന്‍ കുമാര്‍ മണ്ഡാല്‍, ഉദയ് കുമാര്‍ താക്കൂര്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.2.2 ലക്ഷം രൂപ, 100 ഗ്രാം തൂക്കമുള്ള സ്വര്‍ണ ബിസ്‌കറ്റ്, ബ്രിട്ടീഷ് പൗണ്ട്, ദിര്‍ഹം, സ്വിസ് ഫ്രാങ്ക് എന്നിവയും പ്രതികളില്‍ നിന്ന് കണ്ടെടുത്തു. ഭട്ടി വിക്രമാര്‍കയുടെ വീട്ടില്‍ മോഷണം നടത്തിയതിന് കൂടാതെ മറ്റ് പലയിടങ്ങളിലും പ്രതികള്‍ മോഷണം നടത്തിയിരുന്നു എന്നാണ് പോലീസിനു കിട്ടിയ റിപ്പോർട്ട്. അസ്വാഭാവികമായ പ്രതികരണം കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോള്‍ പ്രതികളില്‍ നിന്ന് കവര്‍ച്ചാ മുതല്‍ കണ്ടെടുത്തു. ഇതോടെ ചോദ്യം ചെയ്തപ്പോഴാണ് തെലങ്കാനയിലെ മോഷണ വിവരം പുറത്തറിയുന്നത്.