Banner Ads

യുവാവിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്; അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണവുമായി പൊലീസ്

ആലപ്പുഴ: ആലപ്പുഴ കാവാലം സ്വദേശിയായിട്ടുള്ള യുവാവിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കൊണ്ട് ബന്ധുക്കൾ രംഗത് വന്നിരിക്കുകയാണ്. മർദനമേറ്റതാണ് മരണകാരണമെന്ന ആരോപണമാണ് കുടുതലും കുടുംബം ഉയർത്തുന്നത്. അമ്മയുടെ പരാതിയിൽ പൊലീസ് അസ്വഭാവിക മരണത്തിന് നിലവിൽ കേസെടുത്തു.തലയ്ക്കുള്ളിൽ അണുബാധയേറ്റാത്തിലാണ് സുരേഷ് കുമാർ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നത്. ചികിത്സയിലിരിക്കെ മുപ്പതുകാരൻ തിങ്കളാഴ്ച രാത്രി മരിച്ചു. പിന്നീട് പരിശോധനയിൽ തലയോട്ടിക്ക് ക്ഷതമേറ്റതായി കണ്ടെത്തി. തുടർന്ന് ഇത് അപകടത്തിൽ പരിക്കേറ്റതാണെന്നായിരുന്നു സുരേഷ് വീട്ടുകാരോടും ഡോക്ടർമാരോടും പറഞ്ഞിരുന്നത്.

പക്ഷേ പ്രദേശവാസികളായ നാല് പേർ ചേർന്ന് മർദിച്ചതായി സുരേഷ് പറഞ്ഞതായ തരത്തിൽ സുഹൃത്തുക്കൾ ബന്ധുക്കളെ അറിയിച്ചിരുന്നു. സുരേഷിന്റെ അമ്മ നൽകിയ പരാതിയിൽ പുളിങ്കുന്ന് പൊലീസ് ആസ്വഭാവിക മരണത്തിനായിരുന്നു കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നത്. തലയ്ക്കുള്ളിലെ അണുബാധയാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം വ്യക്തമാകുന്നുണ്ട്. കഴിഞ്ഞ ഏപ്രിൽ 22 നായിരുന്നു സുരേഷിന് മർദനമേറ്റതായി കുടുതലും പറയുന്നത്. ഒന്നര മാസം മുമ്പ് നടന്ന മർദനം മരണ കാരണമാണോ എന്നതടക്കം കണ്ടെത്തുകയും വേണം. വിശദമായ അന്വേഷണം നടക്കുന്നതായി പൊലീസ് നിലവിൽ അറിയിച്ചു കഴിഞ്ഞു.