Banner Ads

രത്തൻ ടാറ്റയുടെ നഷ്ടപ്രണയം

മഹാരാഷ്ട്ര : നഷ്ടപ്രണയത്തിന്റെ വേദന ഉള്ളില്‍ നടക്കുന്നവരാണ് നമ്മളിൽ പലരും. വ്യവസായരംഗത്ത് നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും രത്തന്‍ ടാറ്റയും അത്തരം ഒരു വേദന ഉള്ളില്‍ കൊണ്ടു നടന്നിരുന്നു. തന്റെ നഷ്ടപ്രണയത്തെക്കുറിച്ച്‌ അദ്ദേഹം ഒരിക്കല്‍ ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.

കോളേജ് വിദ്യാഭ്യാസത്തിന് ശേഷമാണ് രത്തന്‍ ടാറ്റ ലോസ് ആഞ്ചല്‍സിലെ ഒരു ആർക്കിടെക്ചർ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. രണ്ട് വര്‍ഷത്തോളം അവിടെ ജോലി ചെയ്യുകയും അവിടെ വെച്ചാണ് രത്തന്‍ ടാറ്റയുടെ പ്രണയം തളിരിടുന്നത്. പ്രണയബന്ധം ഏകദേശം വിവാഹത്തോട് അടുക്കുകയും ചെയ്തിരുന്നു.

ഇതിനിടെ താല്‍ക്കാലികമായെങ്കിലും സ്വദേശത്തേക്ക് മടങ്ങണം എന്ന് രത്തന്‍ ടാറ്റ തീരുമാനിച്ചു. മുത്തശിയുടെ ആരോഗ്യപ്രശ്‌നങ്ങളായിരുന്നു ഇതിന്റെ പ്രധാന കാരണം.  തന്റെ പ്രണയിനിയും തന്നോടൊപ്പം ഇന്ത്യയിലേക്ക് വരുമെന്നായിരുന്നു രത്തന്‍ ടാറ്റയുടെ ചിന്ത.  എന്നാല്‍ 1962-ലെ ഇന്ത്യ-ചൈന യുദ്ധം തകര്‍ത്തത് രത്തൻ ടാറ്റയുടെ പ്രണയംത്തെ കൂടിയാണ്.

യുദ്ധം മൂർച്ഛന്യാവസ്ഥയിലെത്തിയിരിക്കുന്ന സമയം. ഈ സാഹചര്യത്തില്‍ മകളെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് രത്തന്റെ പ്രണയിനിയുടെ മാതാപിതാക്കള്‍ നിലപാട് അറിയിക്കുകയും അതോടെ ആ ബന്ധം അവസാനിക്കുകയും ചെയ്തു.

ഭാര്യയും കുടുംബവും ഇല്ലാത്തതിനാല്‍ താന്‍ പലതവണ നിരാശ അനുഭവിച്ചിരുന്നുവെന്നും രത്തന്‍ ടാറ്റ അദ്ദേഹം ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.  പല തവണ വിവാഹം കഴിക്കാനായി തീരുമാനിച്ചെങ്കിലും അത് വിജയിച്ചില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

പണവും സൗന്ദര്യവും വിദ്യാഭ്യാസ യോഗ്യതയും എല്ലാം ഉണ്ടായിരുന്ന ആളായിട്ടു പോലും രത്തൻ ടാറ്റ വിവാഹം കഴിച്ചിരുന്നില്ല.  ഇതിൽ ഏറെ രസകരം സ്ത്രീവിരോധി ആയതിനാലല്ല രത്തൻ ടാറ്റ വിവാഹം കഴിക്കാതിരുന്നത് എന്നതാണ്.

ഒന്നിലേറെ പ്രണയബന്ധങ്ങള്‍ യൗവനത്തില്‍ രത്തൻ ടാറ്റയ്ക്ക് ഉണ്ടായിരുന്നുവെങ്കിലും എന്നാല്‍, ഒരു പ്രണയവും വിവാഹത്തിലേക്ക് എത്തിയിരുന്നില്ല.  ഒരു അമേരിക്കൻ യുവതിയുയി പ്രണയം ഉണ്ടായിരുന്നത് വിവാഹത്തിന് അടുത്തെത്തിയെങ്കിലും പിന്നീട് ആ യുവതിയും മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു.

വ്യവസായ – ജീവകാരുണ്യ മേഖലകളില്‍ വിജയങ്ങൾ കൊയ്ത രത്തൻ ടാറ്റക്ക് തന്റെ പ്രണയങ്ങളൊന്നും വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് തന്റെ ജീവിതത്തില്‍ നാല് പ്രണയബന്ധങ്ങളുണ്ടായിരുന്നു എന്നാണ്.

ഓരോ പ്രണയബന്ധങ്ങളും തകരാൻ ഓരോ ഓരോ കാരണങ്ങളുണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. ‘ജീവിതത്തില്‍ നാല് തവണയാണ് വിവാഹത്തിനരികില്‍ വരെ എത്തിയത്.  പക്ഷെ ഓരോ തവണയും ആ ഘട്ടത്തിലെത്തുമ്പോൾ എന്തെങ്കിലുമൊരു കാരണത്താല്‍ എനിക്ക് പിന്മാറേണ്ടി വന്നു.  എന്റെ ജീവിതത്തിന്റെ ഇന്നലകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ,  എന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന ഓരോരുത്തരെയും നിരീക്ഷിക്കുമ്പോൾ ഒരുപക്ഷെ ഞാൻ ചെയ്തത് അത്ര മോശമല്ലായിരിക്കാം..  കാരണം വിവാഹമെന്നത് കാര്യങ്ങളെ കൂടുതല്‍ സങ്കീർണമാക്കുമല്ലോ..’ രത്തൻ ടാറ്റ പുഞ്ചിരിയോടെ പറഞ്ഞ വാക്കുകളാണിവ.

യുഎസില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഉണ്ടായിരുന്ന പ്രണയം വളരെ ഗൗരവമേറിയതായിരുന്നു. ഞാൻ ഇന്ത്യയിലേക്ക് വന്നുവെന്നത്ഞങ്ങള്‍ ഒന്നിക്കാതെ പോയതിന്റെ ഒരേയൊരു കാരണം. എന്റെ കൂടെ വരാൻ തയാറായതായിരുന്നു അവള്‍.  പക്ഷെ ആ വർഷമായിരുന്നു ഇന്ത്യ-ചൈന യുദ്ധം നടന്നത്.  അമേരിക്കയുടെ കണ്ണില്‍ അത് വലിയൊരു യുദ്ധമായിരുന്നു. അതിനാല്‍ തന്നെ അവള്‍ എന്റെ കൂടെ വന്നില്ല.

ഒടുവില്‍ കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അമേരിക്കയില്‍ തന്നെയുള്ള മറ്റൊരാളെ അവള്‍ വിവാഹം കഴിക്കുകയും ചെയ്തു.ഏറ്റവു കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ബന്ധമായിരുന്നു രത്തൻ-സിമി പ്രണയം.  70കളിലും 80കളിലും ബോളിവുഡ് ഐക്കണായിരുന്നു നടിയും അവതാരകയുമായിരുന്ന സിമി ഗരേവാള്‍.

സിമിയെ രത്തൻ വിവാഹം കഴിക്കുമെന്ന് തന്നെയാണ് അക്കാലത്ത് എല്ലാവരും വിശ്വസിച്ചിരുന്നത്. ഇരുവരും വളരെ ആഴത്തിലുള്ള പ്രണയത്തിലുമായിരുന്നു.  വിവാഹം കഴിക്കാൻ തീരുമാനിച്ചതുമാണ്. പക്ഷെ,വിധി രണ്ട് വഴികളിലൂടെ സഞ്ചരിക്കാനായിരുന്നു.

സിമി പിന്നീട് ഡല്‍ഹി സ്വദേശിയെ വിവാഹം ചെയ്തെങ്കിലും 1979ല്‍ ബന്ധം വേർപിരിഞ്ഞു. അപ്പോഴും രത്തൻ അവിവാഹിതൻ തന്നെ ആയിരുന്നു.  രാജ്യത്തെ ഏറ്റവും സുപ്രധാനപ്പെട്ട ബിസിനസ് ഗ്രൂപ്പായ ടാറ്റയുടെ തലവൻ ഈ മണ്ണില്‍ നിന്നും മടങ്ങുമ്പോൾ താൻ സമ്പാദിച്ചതൊന്നും കൈമാറാൻ ഭാര്യയോ മക്കളോ ഇല്ല എന്നതാണ് അത്ഭുതകരമായ വസ്തുത.  അദ്ദേഹം പ്രവർത്തിച്ചതൊക്കെയും ഈ നാടിന് വേണ്ടി തന്നെയായിരുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണത്.

Leave a Reply

Your email address will not be published. Required fields are marked *