ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം ഇരുപതിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.10 കേസുകളില്‍ പ്രാഥമിക അന്വേഷണവും തുടങ്ങി.കമ്മിറ്റിക്ക് മുമ്ബാകെ മൊഴി നല്‍കിയവര്‍ പരാതിയുമായി മുന്നോട്ട് വന്നില്ലെങ്കിലും പൊലീസിന് നടപടികള്‍ തുടങ്ങാമെന്ന് കോടതി അറിയിച്ചിരുന്നു. എഫ്‌ഐആറുകളെല്ലാം തിരുവനന്തപുരം കോടതിയില്‍ സീല്‍ വെച്ച കവറില്‍ പ്രത്യേക സംഘം കൈമാറി.
കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിവരില്‍ നിന്നും അന്വേഷണം സംഘം മൊഴി രേഖപ്പെടുത്തും. തുടർന്ന് മൊഴി നല്‍കിയവര്‍ പരാതിയുമായി മുന്നോട്ടുപോയാല്‍ മാത്രം അന്വേഷണം തുടരും. അല്ലെങ്കില്‍ അന്വേഷണം അവസാനിപ്പിക്കാനായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. മൊഴികളില്‍ വ്യക്തതയില്ലാത്ത സംഭവങ്ങളിലാണ് പ്രാഥമിക അന്വേഷണം നടത്തുക. ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ ഒരു വിവരവും ചോര്‍ന്ന പോകാത്തവിധമാണ് അന്വേഷണം.ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ അറിയിക്കും.രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണ പുരോഗതി വിവരങ്ങളും മുദ്രവെച്ച കവറില്‍ ഇന്ന് ഹാജരാക്കും