പാലക്കാട്: കഴിഞ്ഞ ഒരാഴ്ചക്കിടെ 33 പേർക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കാലവർഷം പിന്നിട്ടെങ്കിലും ജില്ലയില്‍ ഡെങ്കിപ്പനി വിട്ടൊഴിയുന്നില്ല. ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഒക്ടോബറില്‍ ഏഴുദിവസത്തിനിടെ 379 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1027 പേരാണ് ഇക്കാലയളവില്‍ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്.
പട്ടാമ്ബി, അലനല്ലൂർ, അമ്ബലപ്പാറ,മേലാർകോട്,, അനങ്ങനടി, ചളവറ, കൊടുവായൂർ, കോട്ടായി, മാത്തൂർ, നല്ലേപ്പിള്ളി, ഓങ്ങല്ലൂർ, ഒറ്റപ്പാലം, പാലക്കാട്, പുതുപ്പരിയാരം, പുതുനഗരം, ഷൊർണൂർ, തേങ്കുറിശ്ശി, വാണിയംകുളം, കോങ്ങാട്, കൊപ്പം, മുതുതല, തൃത്താല, കാവശ്ശേരി, തിരുവേഗപ്പുറ, ചെർപ്പുളശ്ശേരി, തൃക്കടീരി എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചത്.കൊതുകു വഴി പടരുന്ന രോഗമായതിനാല്‍ പരിസരശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. കൊതുകിന്‍റെ ഉറവിടനശീകരണമാണ് പ്രധാനം.
പെട്ടന്നുള്ള ഉയർന്ന പനി, കഠിനമായ തലവേദന, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, സന്ധികളിലും പേശികളിലും കടുത്ത വേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി, വയറിളക്കം, പനി ആരംഭിച്ച് രണ്ടോ അഞ്ചോ ദിവസങ്ങള്‍ക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന ചർമ്മ ചുണങ്ങ്, നേരിയ രക്തസ്രാവം (മൂക്കില്‍ രക്തസ്രാവം, മോണയില്‍ രക്തസ്രാവം) തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണം.ഒക്ടോബർ ആദ്യവാരത്തെ കണക്കുകള്‍ പ്രകാരമാണിത്. രോഗലക്ഷണങ്ങളോടെ 60 പേർ ചികിത്സ തേടി. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 22 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.