തൃശൂർ : തൃശൂർ വ്യാപാരിയെ ഹണി ട്രാപ്പ് ഉപയോഗിച്ച് വഞ്ചിച്ച കേസിൽ കൊല്ലം സ്വദേശികളായ ദമ്പതികളായ ഒറ്റപ്പിലാക്കാടി ഷെമി (38), സോജൻ (32) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ വ്യാപാരിയില്‍നിന്നു മുതലാക്കിയ പണംകൊണ്ട് സമ്പാദിച്ച 82 പവൻ സ്വര്‍ണാഭരണങ്ങളും ഒരു ഇന്നോവ, ടയോട്ട ഗ്ലാന്‍സ്, മഹീന്ദ്ര ഥാർ, മേജര്‍ ജീപ്പ്, എന്‍ഫീല്‍ഡ് ബുള്ളറ്റ് എന്നീ വാഹനങ്ങളും കണ്ടെടുത്തു.
കോടതിയില്‍ ഹാജരാക്കിയതിന് ശേഷം പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ പിടികൂടിയത്അ ങ്കമാലിയില്‍നിന്നാണു. 2020 ൽ തൃശൂരിലെ വ്യവസായിയെ ഷെമി പരിചയപ്പെടുന്നത് വാട്സാപ് വഴിയാണ്. എറണാകുളത്തെ ഒരു ഹോസ്റ്റലില്‍ താമസിക്കുന്ന 23 വയസുള്ള യുവതിയാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ബന്ധം തുടർന്നു.
ഹോസ്റ്റല്‍ ഫീസിനും മറ്റു പല വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുമായി വ്യാപാരിയില്‍നിന്ന് കടം വാങ്ങാറുണ്ടായിരുന്നു. പിന്നീട് വീഡിയോ കോളുകളിലൂടെ നഗ്നശരീരം കാണിക്കുകയും ചാറ്റുകളും വിഡിയോകളും പുറത്തുവിടുമെന്നു ഭീഷണപ്പെടുത്തി വലിയ തുകകള്‍ കൈപ്പറ്റാൻ ശ്രമിക്കുകയും ചെയ്തു.