Banner Ads

യോഗ ദിനാചരണം: ‘യോഗ ഭൂമിക്കും ആരോഗ്യത്തിനും’ എന്ന സന്ദേശവുമായി രാജ്യം

ന്യൂഡല്‍ഹി: ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. ‘ഏക ഭൂമിക്ക്, ഒരു ആരോഗ്യത്തിന് യോഗ’ എന്ന പ്രമേയത്തിൽ രാജ്യം വലിയ ആഘോഷങ്ങളിൽ . വ്യക്തിഗത ആരോഗ്യം, പാരിസ്ഥിതിക ക്ഷേമം, കൂട്ടായ സൗഖ്യം എന്നിവ തമ്മിലുള്ള അഗാധമായ ബന്ധം ഊന്നിപ്പറയുന്നതാണ് ഈ വർഷത്തെ പ്രമേയം. പുരാതന ഭാരതത്തിന്റെ സംഭാവനയായ യോഗയിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ആരോഗ്യവും സമാധാനവും കണ്ടെത്തുന്നു.

ആരോഗ്യപരമായ വെല്ലുവിളികളും സംഘർഷങ്ങളും ലോകമെമ്പാടും വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ, യോഗയ്ക്ക് സമാധാനം കൊണ്ടുവരാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടക്കുന്ന പ്രധാന യോഗ ദിനാചരണ പരിപാടികൾക്ക് പ്രധാനമന്ത്രിയാണ് നേതൃത്വം നൽകുന്നത്. രാമകൃഷ്ണ ബീച്ച് മുതൽ ഭോഗപുരം വരെയുള്ള 26 കിലോമീറ്റർ ദൂരത്തിൽ മൂന്ന് ലക്ഷത്തിലധികം ആളുകൾ ഒരേ സമയം യോഗാഭ്യാസത്തിൽ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത് ലോകത്തിലെ ഏറ്റവും വലിയ യോഗാ സംഗമങ്ങളിൽ ഒന്നായി മാറും,പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണ ആഘോഷങ്ങളില്‍ രാജ്യം. യോഗ ഭൂമിക്കും ആരോഗ്യത്തിനും എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിശാഖപട്ടണത്ത് 3 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന യോഗാ സംഗമം തുടങ്ങി. വിശാഖപട്ടണത്തെ ആര്‍കെ ബീച്ചില്‍ നിന്ന് ഭോഗപുരം വരെ നീളുന്ന 26 കിലോമീറ്റര്‍ ഇടനാഴിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് ഒരേസമയം യോഗ ചെയ്യാന്‍ കഴിയുമെന്ന് ആന്ധ്രാ സര്‍ക്കാര്‍ അറിയിച്ചു.യോഗ ലോകത്തെ ഒന്നിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി. തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് യോഗയിലൂടെ ലോകം ഒന്നിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ഇന്ന് കോടികണക്കിന് പേരുടെ ജീവിതത്തിന്റെ ഭാഗമാണ് യോഗ. ഞാന്‍ എന്നതില്‍ നിന്ന് നമ്മള്‍ എന്ന ഭാവവും ഭാരത സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.